Posts

Showing posts from December, 2016

ദി ഫാന്‍റം THE PHANTOM (ചരിത്രം)

                              ഒരു അമേരിക്കൻ സാഹസിക ചിത്രകഥയാണ് ദി ഫാന്റം. 1936-ൽ ലീ ഫോക്ക് ആണ് ഈ സാഹസിക നായകനെ സൃഷ്ടിച്ചത്. ആദ്യത്തെ പ്രത്യേക വേഷധാരിയായ ചിത്രകഥാനായകനാണ് ഫാന്റം എന്നാണ് ആ പരമ്പരയുടെ ആരാധകർ അവകാശപ്പെടുന്നത്. 1936 ഫെബ്രുവരി പതിനേഴാം തിയതി ആണ് ഈ പരമ്പര ആദ്യം ദിനപ്പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വൻ പ്രശസ്തി നേടിയ ഫാന്റം പിന്നീട് ടെലിവിഷൻ,വീഡിയോ ഗെയിം, സിനിമ തുടങ്ങി അനവധി മാധ്യമങ്ങളിൽ ആവിഷ്കരണം ചെയ്യുകയുണ്ടായി. 1999 - ൽ മരിക്കുന്നത് വരെ ലീ ഫാൽക് ഫാന്റം കഥകൾ രചിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഇത് നിർമ്മിക്കുന്നത് ടോണി ഡിപൌൾ ആണ്, ചിത്രരചന പൌൾ റയാനും ആണ് ചെയ്യുന്നത് . ഇന്ന് കാണുന്ന എല്ലാ സൂപ്പർ നായകൻമാർക്കും ഉള്ള അടിസ്ഥാന രൂപം ഉണ്ടായത് ഫാന്റത്തിൽ നിന്നുമാണ്. ഇറുകിയ വസ്ത്രധാരണം, കണ്ണിന്റെ കൃഷ്ണമണി കാണാൻ കഴിയാത്ത രീതിയിലുള്ള മുഖംമൂടി തുടങ്ങിയവ ഉദാഹരണം. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന മുഖംമൂടി അണിഞ്ഞ ഒരു മനുഷ്യനാണ് ഫാന്റം. മറ്റു സൂപ്പർ നായകന്മാരെ പോലെ അമാനുഷിക കഴിവുകളൊന്നും തന്നെ ഫാന്റത്തിനില്ല. പ്രവർത്തന മണ്ഡലം മുഖ്യമായും ആഫ്രിക്കയിൽ ഉള്ള സാങ്കല്പിക രാജ്യം ആയ ബംഗ

വാസ്കോ ഡ ഗാമ (ചരിത്രം)

Image
                                             1498 മെയ് 20. അന്നൊരു ഞായറാഴ്ചയായിരുന്നു കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് നിന്ന് കുറച്ച് ദുരെയായി കടലിൽ മിൻ പിടിക്കുവാൻ പോയ ചില മുക്കുവർ നാല് കപ്പലുകൾ നങ്കൂരമിടുന്നത്. കാണാനിടയായി സാധാരണയായി: ദിനം പ്രതി ധാരാളം കച്ചവടക്കാരായ അറബികളുടെ കപ്പലുകൾ അവർ കാണാറുണ്ട് പക്ഷെ അതിൽ നിന്നും വ്യത്യസ്ഥമായ കപ്പലുകൾ. വെള്ളക്കാരായ ആളുകൾ വലിയവ.ഞ്ചികൾ പിരങ്കികൾ അവരുടെ വേഷ സംവിധാനങ്ങൾ എല്ലാം വിത്യസ്തം .പക്ഷെ ?അവർ അറിഞ്ഞില്ല .തങ്ങളുടെ നാടിനെ മുച്ചൂടും കൊള്ളയടിക്കാനെത്തിയ വൈദേശിക കടൽ കൊള് ളക്കാരുടെ ആദ്യ സംഘമാണ് ഇതെന്ന് ,കപ്പലിലുള്ളത് അതിന്റെ തലവനായ വാസ്കോഡ ഗാമ ആണെന്ന് ? , അതിപുരാതന കാലം' മുതൽക്കെ നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളായ ഏലക്ക കുരുമുളക് ചന്ദനം കറുകപ്പട്ട ഗ്രാമ്പു തുടങ്ങിയ സാധനങ്ങൾക്ക്, മാസങ്ങളോളം മഞ്ഞിലുറഞ്ഞു പോകുന്ന പാശ്ചാത്യ ദേശങ്ങളിൽ കടുത്ത ഭക്ഷൃക്ഷാമം അനഭവപ്പെട്ടിരുന്നു അതു കൊണ്ട് തന്നെ ഓരോ കുടുംബവും ശൈത്യകാല, ത്തേക്കായി മാംസം നുറുക്കി സുക്ഷിച്ചു വച്ചു. കോൾഡ് സ്റ്റോ റേ ജുകൾ ഇല്ലാതിരുന്ന കാലത്ത് മാംസം കേടുകൂടാതെ സൂക്ഷിക്കുവാനും അതിനു മണവു

ആഴങ്ങളിലെ കൊലയാളികള്‍ (ചരിത്രം)

Image
                                   ഇരുപത് മീറ്ററോളം നീളം ........തല മാത്രം ശരീരത്തിന്‍റെ മൂന്നിലൊന്നോളം വരും ! ...മനുഷ്യനേക്കാളും അഞ്ചിരട്ടിയോളം വലിപ്പമുള്ള തലച്ചോര്‍ ! ..... ഇതൊരു അന്യഗ്രഹജീവിയെപ്പറ്റിയുള്ള വിവരണമല്ല ...... ഭൂമിയിലെ ഏറ്റവും വലിയ സസ്തനികളില്‍ ഒന്നായ sperm whale ആണിത് . സമുദ്രത്തിന്‍റെ അഗാതങ്ങളിലെയ്ക്ക് ഊളിയിട്ട് ഇരകളെ പിടിക്കുന്നതില്‍ അഗ്രഗണ്യരാണ് സ്പേം തിമിംഗലങ്ങള്‍. 2,250 മീറ്റര്‍ ആഴം വരെ നീര്‍ക്കാംകുഴി ഇട്ടു മുങ്ങുന്ന ഇവ , അത്രയും ആഴത്തില്‍ ചെല്ലാന്‍ കഴിയുന്ന അപൂര്‍വ്വം സസ്തനികളില്‍ ഒന്നാണ് . ആശയമിനിമയതിനായി 230 ഡെസിബല്‍ ശബ്ദം വരെ ജലത്തിനടിയില്‍ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും ! ഇത്രയൊക്കെ കഴിവുകളുള്ള ഇവറ്റകള്‍ ബുദ്ധിമാന്‍മാര്‍ തന്നെയാണോ ? ഗവേഷകരെ കുഴയ്ക്കുന്ന ഒരു ചോദ്യമാണിത് . കാരണം ഇത്രയും വലിയ തലച്ചോര്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കുവാനുള്ള മെമ്മറിയുടെ കുറവാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നത് . അതുകൊണ്ട് തന്നെ പലകാര്യങ്ങളും ഇവ പെട്ടന്ന് മറന്നുപോകാനും സാധ്യത ഉണ്ട് എന്നാണ് പലരും കരുതുന്നത് . പക്ഷെ ഇക്കാര്യങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ തിമിംഗലവേട

അലഞ്ഞ് തിരിയുന്ന തടാകം..... (ചരിത്രം) (The Tarim Basin China)

Image
                         വലിയൊരു തടാകം ..... ഇത് ആദ്യം കണ്ട സഞ്ചാരികള്‍ രേഖപ്പെടുത്തിയ വഴിയെ പോയവര്‍ക്ക് നിരാശയായിരുന്നു ഫലം . അവര്‍ വേറൊരു തടാകം കണ്ടു . നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ രണ്ടു തടാകങ്ങളും തിരക്കി ചെന്നവര്‍ക്ക്‌ ഒന്നും കാണാന്‍ സാധിച്ചില്ല . അവസാനം അനേക ശതകങ്ങള്‍ക്ക് ശേഷം ആ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ന്നു . എല്ലാവരും കണ്ടത് ഒരേ തടാകത്തിനെ തന്നെയാണ് ! അപ്പോള്‍ ഇതെങ്ങിനെ വ്യത്യസ്ത സ്ഥലങ്ങളില്‍ കണ്ടു ? .... ആതാണ് ഉത്തര ചൈനയിലെ Lop Nor തടാകത്തിന്റെ പ്രത്യേകത . പല നൂറ്റാണ്ടുകളില്‍ അടുത്തടുത്ത പല സ്ഥലങ്ങളില്‍ ആയിരുന്നു ഈ തടാകം ഉണ്ടായിരുന്നത് . ഉത്തരചൈനയിലെ മംഗോളിയന്‍ അതിര്‍ത്തിയിലാണ് വിശാലമായ റ്റരിം തടം (Tarim Basin) സ്ഥിതിചെയ്യുന്നത് . 1,020,000 ചതു: കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ കൂറ്റന്‍ തരിശുഭൂമി ഒരു endorheic ബേസിന്‍ ആണ് . എന്ന് വെച്ചാല്‍ ഇവിടുത്തെ ജലം ഇവിടെ തന്നെ കിടക്കും . ഇവിടെ നിന്നും അരുവിയോ പുഴയോ ഒന്നും ഉത്ഭവിക്കുന്നില്ല . പ്രാചീന സഞ്ചാരികള്‍ ഈ വരണ്ട ഭൂമി എങ്ങിനെയും ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നു . ഒരു പച്ചപ്പോ മരുപ്പച്ചയോ ഒന്നുമില്ലാത്ത ഇവിടെ പെട്ടുപോയാല്‍ മരണം ഉ